Tuesday, April 3, 2012

എന്റെ പ്രിയ നാടെ - നളിനാക്ഷന്‍ ഇരട്ടപ്പുഴ

എന്റെ പ്രിയ നാടെ - നളിനാക്ഷന്‍ ഇരട്ടപ്പുഴ






ഞാന്‍ നടന്ന വഴികള്‍
ഞാന്‍ നീരാടിയ
കുളങ്ങള്‍, തോടുകള്‍
എല്ലാം അന്യമായിരിക്കുന്നു.
ഇന്നലത്തെ നാട്ടു വഴികള്‍
ഇന്ന് ടാറിട്ട റോഡുകള്‍
കുളങ്ങള്‍, തോടുകള്‍
ഇന്ന് വഴി മാറി
കോണ്‍ക്രീറ്റ് സൌധങ്ങള്‍.
എന്റെ കളി കൂട്ടുകാര്‍
പഴയ സൌഹൃദങ്ങള്‍ക്ക്
വിട നല്‍കി
ഇന്റര്‍ നെറ്റുമായി
പരിണയിക്കുന്നു.
കൂട്ട് കുടുംബങ്ങള്‍
കലഹ പ്രിയരായി
സ്വത്തുപകുത്തു നല്‍കുന്നതില്‍
യദുകുലമായി തീരുന്നു.
മതവും ജാതിയും
മന്ത്രിയെ നിയമിക്കുന്നതിലും
തന്ത്രിയെ കുരുക്കുന്നതിലും
പ്രാവീണ്യം നേടിയിരിക്കുന്നു.
എങ്കിലും എന്റെ നാട്,
നല്ല നാട്
ദൈവത്തിന്റെ സ്വന്തം നാട്?

Tuesday, March 20, 2012

ദൈവത്തിന്റെ സ്വന്തം നാട് - നളിനാക്ഷന്‍ ഇരട്ടപ്പുഴ


ദൈവത്തിന്റെ സ്വന്തം നാട് - നളിനാക്ഷന്‍ ഇരട്ടപ്പുഴ



സാന്ത്വനിപ്പിക്കാന്‍ വാക്കുകള്‍ ഏറെ
വേദനിക്കുന്നതോ വേറൊരു ജീവന്‍
മര്‍ത്ത്യന്‍ വിരഹിക്കും ഈ ലോകത്ത്
വേദനയുടെ ഭാണ്ട കെട്ടുകള്‍ ഏറെയും...
അഴുക്കു ചാലില്‍ തള്ളി വിടുന്ന പഴകിയ
ഭക്ഷണതിനായ് കടിപിടി കൂടുന്ന
നായ കൂട്ടങ്ങളില്‍ നിന്ന് ചുളിവില്‍
തട്ടിയെടുക്കുന്നു നാടോടി മങ്ക...
ഒരു നേരത്തെ അന്നം
കരസ്ഥമാക്കിയ സന്തോഷം
ചന്ദ്ര ബിംബം പോലെ പ്രകാശിക്കുന്നു,
വറുതിയില്‍ ചുളുങ്ങിയ
ആ വ്രണിതമായ മുഖം...
അമ്മയേതെന്നു അച്ഛനേതെന്നു അറിയാതെ
അമ്മ തൊട്ടിലില്‍ അഭയം തേടി കഴിയുന്നു
ശപിക്കപെട്ട കുരുന്നു ബാല്യങ്ങള്‍...
മഞ്ഞലോഹത്തിന്‍ അതിഭ്രമം മൂത്ത ലോകത്ത്
മംഗല്യം അന്ന്യമായ സോദരിമാരുടെ രോദനങ്ങള്‍ ...
പാര്‍ടിയാപ്പീസ്സിലും തൊഴിലിടങ്ങളിലും
ബസ്‌ സ്റ്റോപ്പിലും എന്തിനേറെ സ്വന്തം വീട്ടിലും
പീടിപ്പിക്കപെടുന്നു മലയാളി മങ്കമാര്‍
തേടുന്നു അഭയം റയില്‍വേ പാളത്തില്‍ ...
അമ്മയേതെന്നു മക്കളേതെന്നു തരംതിരിവില്ലാതെ
പ്രാപിക്കുന്നു മനുഷ്യ ഭ്രാന്തന്മാര്‍ ....
എന്നിട്ടും എന്റെ കേരളമേ
നീ എത്ര സുന്ദരം ?
ദൈവത്തിന്റെ സ്വന്തം നാടെ!!!


Sunday, February 26, 2012

സ്പന്ദനം - നളിനാക്ഷന്‍ ഇരട്ടപ്പുഴ



മറക്കില്ല ഞാന്‍,
നിന്നെ മറക്കില്ല ഞാന്‍
പേരൊന്നും ചൊല്ലാതെ
വിട ചൊല്ലിയെന്നാലും
ഓര്മ തന്‍ വിരഹ ചെപ്പില്‍
കാത്തു വെക്കും നിന്‍ രൂപം...
ചന്ദ്ര ബിംബം വിണ്ണില്‍ മാറി
മാറിയുമ്പോഴും
മിന്നി മറയുന്നു നിന്‍ കിരണങ്ങള്‍
എന്‍ മാനസ ഭൂവില്‍...
അസ്തമയ സൂര്യനെ നോക്കി
പോയ കാലത്തെ തിരകളെണ്ണുമ്പോള്‍
വന്നു പോകുന്ന തിരകളും ഓളവും
പറയുന്നു നിന്നെ കുറിച്ച് മാത്രം...
ആദ്രമായ ഹൃദയത്തിന്‍ തുടിപ്പുക്കള്‍
ക്ലാവ് പിടിച്ച ഓര്‍മകളെ തട്ടിയുണര്‍ത്തുമ്പോഴും
ഇനിയും കാണുമെന്നു മിടിച്ചിരുന്നു
ഇനിയും കാണുമെന്നു മിടിച്ചിരുന്നു...











Thursday, February 23, 2012

അമ്മ - നളിനാക്ഷന്‍ ഇരട്ടപ്പുഴ


സ്നേഹ സാഗരമാണമ്മ
സ്നേഹ നിധിയാണമ്മ....
അമൃത് ചൊരിയും കടലാണ് എന്‍ അമ്മ
അമ്മിഞ്ഞപാലിന്‍ മാധുര്യം നല്‍കും
സ്നേഹ വല്ലരിയാണമ്മ....


അനുഗ്രഹ സാഗരമാണ് എന്‍ അമ്മ
അമ്മ നല്‍കിയ താരാട്ട് പാട്ടുകള്‍
അമ്മ പകര്‍ന്നു നല്‍കിയ ആദ്യാക്ഷരങ്ങള്‍
അതാണെന്‍ ലോകത്തെ സൌഭാഗ്യം...


എന്നിലുള്ള വാത്സല്യം, എന്നിലുള്ള നന്മ
പകര്‍ന്നു തന്നതാണ് എന്‍ അമ്മ
അതാണെന്‍ നിധി
സ്നേഹ സമ്പാദ്യത്തിന്‍ നിധി
മാതൃത്വത്തിന്‍ അമൂല്യ നിധി....
നമിക്കുന്നു ഞാനെന്‍ അമ്മയെ,
നമിക്കുന്നു ഞാനെന്‍ അമ്മയെ....

Friday, February 17, 2012

ഇന്ത്യാ ഫെസ്റ്റ് – 2012 : ഒന്നാം സമ്മാനം നളിനാക്ഷന്‍ ഇരട്ടപ്പുഴക്ക്

ഇന്ത്യാ ഫെസ്റ്റ് – 2012 : ഒന്നാം സമ്മാനം നളിനാക്ഷന്‍ ഇരട്ടപ്പുഴക്ക്

അബുദാബി: അബുദാബിയിലെ ഇന്ത്യന്‍ സമൂഹത്തിന് മൂന്ന് ദിവസം ഉത്സവ രാവുകള്‍ സമ്മാനിച്ച് ഇന്ത്യാഫെസ്റ്റ് കൊടിയിറങ്ങി. സമാപന ദിവസം രാത്രി നടന്ന ഷെഹനായ് സംഗീതവും ഗുജറാത്തി നൃത്തവും ഭംഗ്ട നൃത്തവും മാജിക് ഷോയും ഈജിപ്ഷ്യന്‍ നൃത്തവും സന്ദര്‍ശകര്‍ക്ക് മറക്കാനാവാത്ത കലാവിരുന്നായി. അബുദാബി ഇന്ത്യന്‍ സോഷ്യല്‍ സെന്ററിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ജനക്കൂട്ടത്തെ ആകര്‍ഷിച്ചാണ് ഈ വര്‍ഷം ഇന്ത്യാഫെസ്റ്റിന് കൊടിയിറങ്ങിയത്. മൂന്ന് ദിവസങ്ങളിലായി 30,000ത്തോളം സന്ദര്‍ശകര്‍ ഫെസ്റ്റിന് എത്തിയതായി ഇന്ത്യാ സോഷ്യല്‍ സെന്റര്‍ പ്രസിഡന്റ് രമേഷ് വി. പണിക്കര്‍ പറഞ്ഞു. വന്‍ജനക്കൂട്ടത്തിന്റെ സാന്നിധ്യമുണ്ടായിട്ടും യാതൊരു പ്രശ്‌നങ്ങളുമില്ലാതെ ചിട്ടയായ സംവിധാനത്തിലൂടെ ഇന്ത്യാഫെസ്റ്റിനെ വന്‍ വിജയമാക്കാന്‍ സംഘാടകര്‍ക്ക് കഴിഞ്ഞതാണ് പ്രത്യേകത. വ്യാപാര മേളയില്‍ പങ്കെടുത്ത ബിസിനസ് സമൂഹവും ഭക്ഷണശാലകളും തട്ടുകടകളും ഒരുക്കിയ അമേച്വര്‍ സംഘടനകളും ഇന്ത്യാ ഫെസ്റ്റിന്റെ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചു. അബുദാബിയിലെ ഇന്ത്യന്‍ സമൂഹത്തിന് മാത്രം സാധ്യമാവുന്ന അംഗബലവും സംഘാടക മികവും ഇന്ത്യാ ഫെസ്റ്റിനെ ചരിത്ര വിജയമാക്കുകയായിരുന്നു. സമാപന സമ്മേളനത്തില്‍ പ്രസംഗിച്ച അതിഥികളും സ്‌പോണ്‍സര്‍മാരും ഇന്ത്യാ സോഷ്യല്‍ സെന്റര്‍ ഭാരവാഹികളെ മുക്തകണ്ഠം പ്രശംസിച്ചു.


ശനിയാഴ്ച രാത്രി 12ന് നടന്ന നറുക്കെടുപ്പില്‍ ഒന്നാം സമ്മാനമായ നിസ്സാന്‍ സണ്ണികാര്‍ അബുദാബിയിലെ സാമൂഹിക പ്രവര്‍ത്തകനായ നളിനാക്ഷന്‍ ഇരട്ടപ്പുഴയ്ക്കാണ് ലഭിച്ചത്. കൂടാതെ 50- ഓളം വിലപിടിപ്പുള്ള സമ്മാനങ്ങളും ഭാഗ്യവാന്മാര്‍ക്ക് ലഭിച്ചു.

സമാപന ചടങ്ങില്‍ ഇന്ത്യാ സോഷ്യല്‍ സെന്റര്‍ പ്രസിഡന്റ് രമേഷ് പണിക്കര്‍ അധ്യക്ഷനായി. യു.എ.ഇ.യിലെ ശ്രീലങ്കന്‍ അംബാസഡര്‍ ശരത് വിജെസിംഗെ, ഇന്ത്യാ സോഷ്യല്‍ സെന്റര്‍ വൈസ് ചെയര്‍മാനും എന്‍.എം.സി. ഗ്രൂപ്പിന്റെ സി.ഇ.ഒ.യും ആയ ഡോ. ബി.ആര്‍. ഷെട്ടി, ഇന്ത്യാ ഫെസ്റ്റിന്റെ മുഖ്യ പ്രായോജകരായ ജമിനി ബില്‍ഡിങ് മെറ്റീരിയല്‍സ് എം.ഡി. കെ.പി.ഗണേഷ് ബാബു, ഇന്ത്യന്‍ എംബസി സാംസ്‌കാരിക വിഭാഗം ഇന്‍ ചാര്‍ജ് അനൂജാ ചക്രവര്‍ത്തി, അല്‍മസൂദ് ഓട്ടോമൊബൈല്‍ അസി. ജനറല്‍ മാനേജര്‍ ഹുമയൂണ്‍ ആലം എന്നിവര്‍ ആശംസാ പ്രസംഗങ്ങള്‍ ചെയ്തു. ഇന്ത്യാ സോഷ്യല്‍ സെന്റര്‍ ജനറല്‍ സെക്രട്ടറി എം. അബ്ദുള്‍ സലാം സ്വാഗതവും ജനറല്‍ കണ്‍വീനര്‍ പി.എസ്. ജേക്കബ് നന്ദിയും പറഞ്ഞു.























Wednesday, January 25, 2012

ആ മണി മുഴങ്ങി കൊണ്ടേയിരിക്കും - നളിനാക്ഷന്‍ ഇരട്ടപ്പുഴ






സാധാരണക്കാരന്റെ നാവു തന്റെ നാവാക്കി തീപൊരി പോലുള്ള വാക്കുകളും ചാട്ടുളി പോലുള്ള വിമര്‍ശനങ്ങളും കൊണ്ട് അര നൂറ്റാണ്ടുകാലതോളം കേരളത്തിന്റെ സാംസ്കാരിക സാമൂഹിക നഭസില്‍ പ്രഭ ചൊരിഞ്ഞ പണ്ഡിത ശ്രേഷ്ടനായിരുന്നു സുകുമാര്‍ അഴീക്കോട്. ഒരു ജനതയുടെ വിചാരങ്ങളെ പ്രചോദിപ്പിച്ച്, മുന്നില്‍ വിളക്കുമായി നടന്ന വര്‍ത്തമാനകാലത്തെ പ്രവാചകനാണ് ഇവിടം വിട്ടുപോയത്. മാനവികതയ്‌ക്കെതിരായ കടന്നുകയറ്റങ്ങളെ പ്രതിരോധിക്കാന്‍ വാക്കുകളെ പരിചയാക്കിയ ആ ശബ്ദം സമകാലികജീവിതത്തിലെ കാപട്യങ്ങളെ പരിഹസിക്കുന്ന ജാഗ്രതയുടെ നാവായി. സമൂഹത്തിന്റെ നാനാവിധമായ ജീര്‍ണതയ്‌ക്കെതിരായ ശബ്ദമായിരുന്നു അത്.


വാക്കുകളിലായാലും ജീവിതത്തിലായാലും കാപട്യങ്ങള്‍ക്കും ദൌര്‍ബല്യങ്ങള്‍ക്ക് മെതിരെ മുഖം നോക്കാതെയുള്ള ആഞ്ഞടിക്കുന്ന പ്രകൃതമായിരുന്നു അദേഹതിന്റേതു. രാഷ്ട്രീയമൂല്യവ്യവസ്ഥകള്‍ അതിരുകള്‍ ഭേദിക്കുമ്പോള്‍ ആ ശബ്ദം കേരളത്തിന് അപായസൂചനകള്‍ നല്‍കി. വേദികളില്‍നിന്ന് വേദികളിലേക്ക് സഞ്ചരിക്കുമ്പോള്‍ ഋഷിയുടെ സംയമനവും പോരാളിയുടെ രോഷവും ഗുരുവിന്റെ വിവേകവും വൈജ്ഞാനികന്റെ ഗരിമയും ആ വാക്കുകളില്‍ പ്രകാശിച്ചു. പറയുന്നതാണ് വാക്കെങ്കില്‍ യഥാര്‍ഥമായ കല പ്രഭാഷണമാണെന്നും അദ്ദേഹം സമര്‍ഥിച്ചിരുന്നു


ഗാന്ധിയന്‍ മൂല്യങ്ങള്‍ ജീവിതത്തിലുട നീളം കാത്തുസൂക്ഷിക്കാന്‍ അദ്ദേഹം നിഷ്ഠ പുലര്‍ത്തിയിരുന്നു. ഗാന്ധിസത്തിന്റെ സത്യാന്വേഷണ ത്വരയും ധാര്‍മികമായ അക്ഷോഭ്യതയും അഗാതമായി അദേഹത്തില്‍ സ്വാധീനിച്ചിരുന്നു.


സാഹിത്യത്തെ അഗാധവും തീവ്രവുമായി സ്നേഹിക്കുകയും വൈകാരികമായ തീഷണതയോടെ ആവിഷ്കരിക്കുകയും ചെയ്തു. അറിവിന്റെ ആഴങ്ങളില്‍ പിറവിയെടുത്ത മുത്തുകളാണ് അദേഹത്തിന്റെ രചനകള്‍.


കേരളത്തിന്റെ രാഷ്ട്രീയവിചാരങ്ങളുടെ സംവാദശാലയില്‍ എന്നും അഴീക്കോട് മാഷ് നായകനായിത്തന്നെ ഉണ്ടായിരുന്നു. കോണ്‍ഗ്രസ്സില്‍നിന്ന് പുറപ്പെട്ട് ഗാന്ധിയന്‍ ഇടതുപക്ഷക്കാരനായി അദ്ദേഹം ജനപക്ഷത്തു നിലയുറപ്പിച്ചു. ഇന്ന് ആ മണിമുഴക്കം കേള്‍ക്കുന്നില്ലെങ്കിലും അത് അദ്ദേഹം പറഞ്ഞ വാക്കുകളിലൂടെ, അദേഹത്തിന്റെ രചനകളിലൂടെ മുഴങ്ങി കൊണ്ടേയിരിക്കും.

Monday, January 23, 2012

കിളികൊന്ചെല്‍ - നളിനാക്ഷന്‍ ഇരട്ടപ്പുഴ



ഒരു കുഞ്ഞു പൈതലിന്‍ കിളികൊന്ചെല്‍
കേള്‍ക്കാനായ്‌ കാത്തിരിക്കുമച്ചന്‍....
ഒരു കുഞ്ഞു പൈതലിന്‍ മധുരസ്വരമെന്നും 
ഹൃദയ ചെപ്പില്‍ സൂക്ഷിക്കുമച്ചന്‍...

ഒരു യുഗം തപസിരുന്നു ഒന്ന് കണ്ട
ആ കുഞ്ഞികാലടി
ഈ വിരഹയാധനയില്‍
സ്നേഹദീപത്തിന്‍ പ്രഭ ചൊരിയും...

പാതി മയങ്ങും വേളയില്‍
മൃദുലമാം കുഞ്ഞി കൈ കൊണ്ട്
കവിളിണ തഴുകുന്നതും,
മൂകമാമനസ്സില്‍ ധാരയായ്‌ ഒഴുകിവരും....

അമ്മയുടെ മുലപാലിനായ്
പമ്മി പമ്മി വന്നു നില്‍ക്കുന്നതും
ഈ നൊമ്പരത്തിന്‍ അറയില്‍
ഒരു തേന്‍ കണംപോല്‍
എന്നുള്ളില്‍ നിറയും .....

ഇനി കാണാമെന്നു വിട ചൊല്ലി പിരിയുമ്പോള്‍
പടിവാതില്‍ പാതി ചാരി
മിഴി പാകി നില്‍ക്കുമ്പോള്‍
അറിയാതെ ഉള്ളം പിടയാറുണ്ട്
അറിയാതെ ഉള്ളം പിടയാറുണ്ട് .....
         ****

Thursday, January 19, 2012

നോവ്‌ - നളിനാക്ഷന്‍ ഇരട്ടപ്പുഴ



മഞ്ഞു പുതച്ചു കിടക്കുന്ന സഹ്യന്റെ മാറില്‍
ഒന്ന് തലോടനായി കൊതിക്കുന്നു,
കളകളാരവം പൊഴിക്കും പുഴകളില്‍
നീന്തി തുടിക്കുവാന്‍ മോഹം,
മധുര സംഗീതത്തില്‍ തോരാതെ പെയ്യുന്ന
മഴയെ പുണരുവാന്‍ ആര്‍ത്തി !!!
ഇല്ല ഞാനില്ല -  
കാലം മായ്ക്കാതെ
ആ ഞെട്ടല്‍ എന്നെ പിന്തുടരുന്നു
അന്നത്തെ തോരാത്ത മഴ,
ഇടിമിന്നലിന്റെ സംഹാര താണ്ടവം,
സുന്ദരി പശുവിന്റെ ദീനരോദനം,
നടുക്കുന്നു ആ പിശാചിന്റെ ഭീകര രൂപം,
കട വരാന്തയില്‍ അലറിവിളിക്കും
അര്‍ദ്ധ നഗ്നയാം നാടോടി പെണ്‍കൊടി ?
ദൈവത്തിന്റെ സ്വന്തം നാട്ടില്‍
ദൈവത്തിന്റെ സന്തതികളെ,
പച്ച മംസതിന്നായി
കഴുകന്മാര്‍ പിച്ചി ചീന്തി,
സഹ്യന്റെ മാറില്‍ ഭീതി വിതച്ചു
കേരളം വളരുന്നു, കേരളം വരളുന്നു?

Wednesday, January 11, 2012

അന്നും ഇന്നും - നളിനാക്ഷന്‍ ഇരട്ടപ്പുഴ


                                          



ചാണകം മെഴുകിയ കുടിലില്‍ നിന്നും,
അര്‍ദ്ധ പട്ടിണിയുടെ ഭാണ്ടവും പേറി
മണ്ണെണ്ണ വിളക്കിന്റെ വെട്ടത്തില്‍
നിലാവ് മാത്രം പെയ്തിറങ്ങിയ
മേല്‍ക്കുരയില്‍ നോക്കി നെയ്തെടുത്ത
ജീവിത സ്വപ്നങ്ങള്‍ പെട്ടിയില്‍ നിറച്ച് . . .
ഉറ്റവര്‍, ഉടയവര്‍ കണ്ണീര്‍ തന്‍ മഴയില്‍
മാതാപിതാക്കളെ വന്ദിച്ചു പടിയിറങ്ങി . . .
ശര വേഗത്തില്‍ പായുമീ വീമാനത്തിലെ
അര്‍ദ്ധ മയക്കത്തില്‍ നൊമ്പരങ്ങലെന്നില്‍
ആതിയുടെ തീ കനല്‍ തീര്‍ത്തു. . .
എന്റെ മോഹങ്ങള്‍ക്ക് ചിറകു വിരിക്കുമോ?
അതോ മലര്‍പൊടിക്കാരന്റെ സ്വപ്നമോ?
ഇന്നന്റെ ആശക്ക്‌ ചിറകു വെച്ചു
ഇന്നെന്റെ വീട്ടിന്‍ മഹിമ വന്നു
ഇന്നെന്റെ വീട്ടില്‍ സമൃതി വന്നു
അന്നെന്നെ തള്ളി പറഞ്ഞവര്‍
ഇന്നെന്റെ മിത്രങ്ങളും,
ഇന്നിന്റെ സുഖത്തില്‍ നീന്തിടുമ്പോഴും
നാളെകള്‍ എന്നെ നൊമ്പരത്തിലാഴ്ത്തിടുന്നു . . .


Wednesday, September 7, 2011

ഓര്‍മയില്‍ എന്റെ ഓണം - നളിനാക്ഷന്‍ ഇരട്ടപ്പുഴ




ഓര്‍മയില്‍ എന്റെ ഓണം
മനസ്സില്‍ ഉണരുകയാണ് എന്‍ ബാല്യ കാലത്തെ ഓണം
തുളസി പൂവിന്‍ പരിശുദ്ധമായ എന്‍ കുട്ടിക്കാലം
തുമ്പ പൂവിന്‍ നൈര്‍മ്മല്യവും മുക്കുറ്റിപൂവിന്‍
നിഷ്കളങ്കവുമായ എന്‍ കുട്ടികാലം!!!


അത്തം നാള്‍ മുതല്‍ പൂ പറിച്ചും
പൂക്കളമൊരുക്കിയും പുതനുടുപിട്ടും
ഓല പമ്പരം കറക്കിയും തുമ്പി തുള്ളലും
ഓണപ്പാട്ടും പാടി തിരുവാതിരകളി കളിച്ചും
ഒര്മയിലെന്‍ ഓണക്കാലം.....



വാമനാവതാരം പൂണ്ട വിഷ്ണു ഭഗവാന്‍
പാതാളത്തിലേക്ക്‌ മാവേലി തമ്പുരാനേ
ചവിട്ടി താഴ്ത്തിയ കഥയും
പ്രജകളെ കാണാന്‍ ഭഗവാന്‍ കനിഞ്ഞു നല്‍കിയ
സുദിനമായ പൊന്നോണ കഥയും അമ്മ പറഞ്ഞത്
എന്‍ ഓര്‍മയില്‍ പൂക്കാലം തീര്‍ക്കുന്നു.


വിരഹത്തിലാണെങ്കിലും സദ്യഒരുക്കി
പുതനുടുപ്പിട്ടു സമത്വ പൂര്‍ണവും
ഐശ്വര്യവും സമൃദ്ധിയും സമ്പന്നമായ
ഓണത്തിന്‍ ആര്‍പ്പുവിളികളുമായി
എന്റെ ഒരു ഓണം വീണ്ടും വന്നണഞ്ഞു.....