Wednesday, January 25, 2012

ആ മണി മുഴങ്ങി കൊണ്ടേയിരിക്കും - നളിനാക്ഷന്‍ ഇരട്ടപ്പുഴ






സാധാരണക്കാരന്റെ നാവു തന്റെ നാവാക്കി തീപൊരി പോലുള്ള വാക്കുകളും ചാട്ടുളി പോലുള്ള വിമര്‍ശനങ്ങളും കൊണ്ട് അര നൂറ്റാണ്ടുകാലതോളം കേരളത്തിന്റെ സാംസ്കാരിക സാമൂഹിക നഭസില്‍ പ്രഭ ചൊരിഞ്ഞ പണ്ഡിത ശ്രേഷ്ടനായിരുന്നു സുകുമാര്‍ അഴീക്കോട്. ഒരു ജനതയുടെ വിചാരങ്ങളെ പ്രചോദിപ്പിച്ച്, മുന്നില്‍ വിളക്കുമായി നടന്ന വര്‍ത്തമാനകാലത്തെ പ്രവാചകനാണ് ഇവിടം വിട്ടുപോയത്. മാനവികതയ്‌ക്കെതിരായ കടന്നുകയറ്റങ്ങളെ പ്രതിരോധിക്കാന്‍ വാക്കുകളെ പരിചയാക്കിയ ആ ശബ്ദം സമകാലികജീവിതത്തിലെ കാപട്യങ്ങളെ പരിഹസിക്കുന്ന ജാഗ്രതയുടെ നാവായി. സമൂഹത്തിന്റെ നാനാവിധമായ ജീര്‍ണതയ്‌ക്കെതിരായ ശബ്ദമായിരുന്നു അത്.


വാക്കുകളിലായാലും ജീവിതത്തിലായാലും കാപട്യങ്ങള്‍ക്കും ദൌര്‍ബല്യങ്ങള്‍ക്ക് മെതിരെ മുഖം നോക്കാതെയുള്ള ആഞ്ഞടിക്കുന്ന പ്രകൃതമായിരുന്നു അദേഹതിന്റേതു. രാഷ്ട്രീയമൂല്യവ്യവസ്ഥകള്‍ അതിരുകള്‍ ഭേദിക്കുമ്പോള്‍ ആ ശബ്ദം കേരളത്തിന് അപായസൂചനകള്‍ നല്‍കി. വേദികളില്‍നിന്ന് വേദികളിലേക്ക് സഞ്ചരിക്കുമ്പോള്‍ ഋഷിയുടെ സംയമനവും പോരാളിയുടെ രോഷവും ഗുരുവിന്റെ വിവേകവും വൈജ്ഞാനികന്റെ ഗരിമയും ആ വാക്കുകളില്‍ പ്രകാശിച്ചു. പറയുന്നതാണ് വാക്കെങ്കില്‍ യഥാര്‍ഥമായ കല പ്രഭാഷണമാണെന്നും അദ്ദേഹം സമര്‍ഥിച്ചിരുന്നു


ഗാന്ധിയന്‍ മൂല്യങ്ങള്‍ ജീവിതത്തിലുട നീളം കാത്തുസൂക്ഷിക്കാന്‍ അദ്ദേഹം നിഷ്ഠ പുലര്‍ത്തിയിരുന്നു. ഗാന്ധിസത്തിന്റെ സത്യാന്വേഷണ ത്വരയും ധാര്‍മികമായ അക്ഷോഭ്യതയും അഗാതമായി അദേഹത്തില്‍ സ്വാധീനിച്ചിരുന്നു.


സാഹിത്യത്തെ അഗാധവും തീവ്രവുമായി സ്നേഹിക്കുകയും വൈകാരികമായ തീഷണതയോടെ ആവിഷ്കരിക്കുകയും ചെയ്തു. അറിവിന്റെ ആഴങ്ങളില്‍ പിറവിയെടുത്ത മുത്തുകളാണ് അദേഹത്തിന്റെ രചനകള്‍.


കേരളത്തിന്റെ രാഷ്ട്രീയവിചാരങ്ങളുടെ സംവാദശാലയില്‍ എന്നും അഴീക്കോട് മാഷ് നായകനായിത്തന്നെ ഉണ്ടായിരുന്നു. കോണ്‍ഗ്രസ്സില്‍നിന്ന് പുറപ്പെട്ട് ഗാന്ധിയന്‍ ഇടതുപക്ഷക്കാരനായി അദ്ദേഹം ജനപക്ഷത്തു നിലയുറപ്പിച്ചു. ഇന്ന് ആ മണിമുഴക്കം കേള്‍ക്കുന്നില്ലെങ്കിലും അത് അദ്ദേഹം പറഞ്ഞ വാക്കുകളിലൂടെ, അദേഹത്തിന്റെ രചനകളിലൂടെ മുഴങ്ങി കൊണ്ടേയിരിക്കും.

Monday, January 23, 2012

കിളികൊന്ചെല്‍ - നളിനാക്ഷന്‍ ഇരട്ടപ്പുഴ



ഒരു കുഞ്ഞു പൈതലിന്‍ കിളികൊന്ചെല്‍
കേള്‍ക്കാനായ്‌ കാത്തിരിക്കുമച്ചന്‍....
ഒരു കുഞ്ഞു പൈതലിന്‍ മധുരസ്വരമെന്നും 
ഹൃദയ ചെപ്പില്‍ സൂക്ഷിക്കുമച്ചന്‍...

ഒരു യുഗം തപസിരുന്നു ഒന്ന് കണ്ട
ആ കുഞ്ഞികാലടി
ഈ വിരഹയാധനയില്‍
സ്നേഹദീപത്തിന്‍ പ്രഭ ചൊരിയും...

പാതി മയങ്ങും വേളയില്‍
മൃദുലമാം കുഞ്ഞി കൈ കൊണ്ട്
കവിളിണ തഴുകുന്നതും,
മൂകമാമനസ്സില്‍ ധാരയായ്‌ ഒഴുകിവരും....

അമ്മയുടെ മുലപാലിനായ്
പമ്മി പമ്മി വന്നു നില്‍ക്കുന്നതും
ഈ നൊമ്പരത്തിന്‍ അറയില്‍
ഒരു തേന്‍ കണംപോല്‍
എന്നുള്ളില്‍ നിറയും .....

ഇനി കാണാമെന്നു വിട ചൊല്ലി പിരിയുമ്പോള്‍
പടിവാതില്‍ പാതി ചാരി
മിഴി പാകി നില്‍ക്കുമ്പോള്‍
അറിയാതെ ഉള്ളം പിടയാറുണ്ട്
അറിയാതെ ഉള്ളം പിടയാറുണ്ട് .....
         ****

Thursday, January 19, 2012

നോവ്‌ - നളിനാക്ഷന്‍ ഇരട്ടപ്പുഴ



മഞ്ഞു പുതച്ചു കിടക്കുന്ന സഹ്യന്റെ മാറില്‍
ഒന്ന് തലോടനായി കൊതിക്കുന്നു,
കളകളാരവം പൊഴിക്കും പുഴകളില്‍
നീന്തി തുടിക്കുവാന്‍ മോഹം,
മധുര സംഗീതത്തില്‍ തോരാതെ പെയ്യുന്ന
മഴയെ പുണരുവാന്‍ ആര്‍ത്തി !!!
ഇല്ല ഞാനില്ല -  
കാലം മായ്ക്കാതെ
ആ ഞെട്ടല്‍ എന്നെ പിന്തുടരുന്നു
അന്നത്തെ തോരാത്ത മഴ,
ഇടിമിന്നലിന്റെ സംഹാര താണ്ടവം,
സുന്ദരി പശുവിന്റെ ദീനരോദനം,
നടുക്കുന്നു ആ പിശാചിന്റെ ഭീകര രൂപം,
കട വരാന്തയില്‍ അലറിവിളിക്കും
അര്‍ദ്ധ നഗ്നയാം നാടോടി പെണ്‍കൊടി ?
ദൈവത്തിന്റെ സ്വന്തം നാട്ടില്‍
ദൈവത്തിന്റെ സന്തതികളെ,
പച്ച മംസതിന്നായി
കഴുകന്മാര്‍ പിച്ചി ചീന്തി,
സഹ്യന്റെ മാറില്‍ ഭീതി വിതച്ചു
കേരളം വളരുന്നു, കേരളം വരളുന്നു?

Wednesday, January 11, 2012

അന്നും ഇന്നും - നളിനാക്ഷന്‍ ഇരട്ടപ്പുഴ


                                          



ചാണകം മെഴുകിയ കുടിലില്‍ നിന്നും,
അര്‍ദ്ധ പട്ടിണിയുടെ ഭാണ്ടവും പേറി
മണ്ണെണ്ണ വിളക്കിന്റെ വെട്ടത്തില്‍
നിലാവ് മാത്രം പെയ്തിറങ്ങിയ
മേല്‍ക്കുരയില്‍ നോക്കി നെയ്തെടുത്ത
ജീവിത സ്വപ്നങ്ങള്‍ പെട്ടിയില്‍ നിറച്ച് . . .
ഉറ്റവര്‍, ഉടയവര്‍ കണ്ണീര്‍ തന്‍ മഴയില്‍
മാതാപിതാക്കളെ വന്ദിച്ചു പടിയിറങ്ങി . . .
ശര വേഗത്തില്‍ പായുമീ വീമാനത്തിലെ
അര്‍ദ്ധ മയക്കത്തില്‍ നൊമ്പരങ്ങലെന്നില്‍
ആതിയുടെ തീ കനല്‍ തീര്‍ത്തു. . .
എന്റെ മോഹങ്ങള്‍ക്ക് ചിറകു വിരിക്കുമോ?
അതോ മലര്‍പൊടിക്കാരന്റെ സ്വപ്നമോ?
ഇന്നന്റെ ആശക്ക്‌ ചിറകു വെച്ചു
ഇന്നെന്റെ വീട്ടിന്‍ മഹിമ വന്നു
ഇന്നെന്റെ വീട്ടില്‍ സമൃതി വന്നു
അന്നെന്നെ തള്ളി പറഞ്ഞവര്‍
ഇന്നെന്റെ മിത്രങ്ങളും,
ഇന്നിന്റെ സുഖത്തില്‍ നീന്തിടുമ്പോഴും
നാളെകള്‍ എന്നെ നൊമ്പരത്തിലാഴ്ത്തിടുന്നു . . .