Tuesday, September 25, 2012

പ്രകൃതി - നളിനാക്ഷന്‍ ഇരട്ടപ്പുഴ






അര്‍ക്കന്‍ അമ്പിളിയുടെ പ്രകാശത്തെ വെറുക്കുമായിരുന്നെങ്കില്‍
എനിക്കും നീയുമായുള്ള ചങ്ങാത്തം ഒഴിവാക്കാമായിരുന്നു.
ആകാശത്ത് നക്ഷത്രങ്ങള്‍ എത്രയുണ്ടെന്ന് അറിഞ്ഞിരുന്നെങ്കില്‍
ഞാന്‍ നിന്നെ ഒരു വട്ടം പോലും നോക്കുമായിരുന്നില്ല.
കടല്‍ തിരകളുടെ ശബ്ദം നിയന്ത്രിചിരുന്നെങ്കില്‍
എന്റെ ഓര്‍മ്മചെപ്പില്‍ നിന്ന് നിന്നെ മായ്ച്ചു കളഞ്ഞേനെ.
ചെടികള്‍ ജലപാനമില്ലാതെ ജീവിച്ചിരുന്നെങ്കില്‍
എനിക്കും ജീവിക്കാമായിരുന്നു നിന്നെ കൂടാതെ.
എന്റെ ഉറക്കം കണ്പോള പൂട്ടാതെയായിരുന്നെങ്കില്‍
നിന്നെ കൂടാതെയുള്ള സ്വപ്നം എനിക്കു കാണാമായിരുന്നു.
ജീവന്റെ കണിക നിലനില്‍ക്കുവാന്‍ ശുദ്ധവായു ഇല്ലായിരുന്നെങ്കില്‍
എനിക്ക് പോവാമായിരുന്നു നിന്നെ കൂടാതെ.
വേര്‍പെടുത്താനാവാത്ത ഈ സ്നേഹബന്ധത്തെ
എന്റെ ജീവന്റെ ജീവനാം പ്രകൃതി ഞാന്‍ എന്ത് വിളിക്കും?

Thursday, September 20, 2012

എമെര്‍ജിംഗ് ഗള്‍ഫ്‌ മലയാളി - നളിനാക്ഷന്‍ ഇരട്ടപ്പുഴ



ഗള്‍ഫ്‌ മലയാളിയുടെ സ്വപ്ന പദ്ധതിക്ക് ചിറകു മുളചിരിക്കുകയാണ്. കേരളത്തിന്റെ സ്വന്തം വിമാന സര്‍വ്വീസായ 'എയര്‍ കേരള' തുടങ്ങുന്നതിനുള്ള തീരുമാനം ഏത് മലയാളിക്കും അഭിമാനവും പ്രത്യേകിച്ച് ഗള്‍ഫ്‌ മലയാളിക്ക് ആശ്വസവുമാണ്. പദ്ധതി യാഥാര്‍ത്ഥ്യമാക്കാനായി കാലതാമസമില്ലാതെ അതിന്റെ സാധ്യതകളും സാങ്കേതിക വശങ്ങളും പഠിക്കാന്‍ സിയാല്‍ എംഡി പി ജെ കുര്യനെ നിയമിച്ചതും വളരെ പ്രതീക്ഷയോടെയാണ് പ്രവാസിസമൂഹം നോക്കിക്കാണുന്നത്.




എയര്‍ ഇന്ത്യ പെലറ്റ് സമരവും അമിതമായ നിരക്ക് വര്‍ധനയും സാധാരണ പ്രവാസികളുടെ യാത്രാദുരിതം പതിന്മടങ്ങ് വര്‍ധിപ്പിച്ച സാഹചര്യത്തിലാണ് ‍ കേരളത്തിന്‍െറ സ്വന്തം വിമാന കമ്പനി എന്ന ആശയം വരുന്നതും, അതിന്റെ ഭാഗമായി കഴിഞ്ഞ യുഡിഎഫ് ഭരണ കാലത്ത് സിയാലും സംസ്ഥാന സര്‍ക്കാരും ചേര്‍ന്നു സ്വന്തമായ ഒരു വിമാന സര്‍വീസ് ആരംഭിക്കണമെന്ന ആശയം ഉയര്‍ന്നുവന്നതും. തുടര്‍ന്ന് 2005ല്‍ എയര്‍ കേരള ഇന്റര്‍നാഷണല്‍ സര്‍വീസ് ലിമിറ്റഡ് എന്ന പേരില്‍ കമ്പനി രജിസ്റ്റര്‍ ചെയ്യുകയും ചെയ്തിരുന്നു. എല്‍ ഡി എഫ് ഭരണം വന്നതോടെ പദ്ധതി ഉപേക്ഷിച്ച നിലയിലായിരുന്നു. എന്നാല്‍ പദ്ധതി യുഡിഎഫ് ഗവര്‍മെന്റ് വീണ്ടും അധികാരത്തില്‍ വന്നപ്പോള്‍ യാഥാര്‍ത്യമായിരിക്കയാണ്.

എയര്‍ കേരളയുടെ 26 ശതമാനം ഓഹരി കേരള സര്‍ക്കാരിനും സിയാലിനും സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കുമാണ്. 74 ശതമാനം പൊതുജനങ്ങളില്‍ നിന്ന് സമാഹരിക്കും. പ്രവാസികള്‍ ഉള്‍പ്പെടുന്ന നിക്ഷേപകരില്‍ നിന്നായി കുറഞ്ഞ നിക്ഷേപമായി പതിനായിരം രൂപ വീതം സമാഹരിച്ചു പദ്ധതി നടപ്പാക്കുക വഴി ജനകീയ വിമാന കമ്പനി എന്ന മുഖം ലഭിക്കുകയാണ്. അതിന്റെ ഭാഗമായി ആദ്യഘട്ടത്തില്‍ 200 കോടി സമാഹരിക്കും.

ആഭ്യന്തര സര്‍വീസാണ് തുടക്കത്തില്‍ ഉണ്ടാവുകയെങ്കിലും പിന്നീട് ഗള്‍ഫിലേക്കും മറ്റും സര്‍വീസ് ആരംഭിക്കുമെന്നതിനാല്‍ എയര്‍ കേരള പദ്ധതി ഗള്‍ഫ് മലയാളികള്‍ക്ക് ഏറെ അനുഗ്രഹമാകും. പ്രവാസിയെ സംബന്ധിച്ച് പറയുകയാണെങ്കില്‍ മെച്ചപെട്ട സേവനവും, കുറഞ്ഞ നിരയ്ക്കും, അധിക ലഗേജും, സമയബന്ധിത സര്‍വീസുമാണ് പ്രതീക്ഷിക്കുന്നത്. എങ്കില്‍ മാത്രമേ ഈ സ്വപ്ന പദ്ധതി ശരാശരി ഗള്‍ഫ്‌ മലയാളിക്ക് ഗുണകരമാവു. വര്‍ഷങ്ങളോളം നാട്ടില്‍ പോവാന്‍ കഴിയാതിരിക്കുന്നവര്‍ക്ക് പത്തു ശതമാനം ടിക്കറ്റ്‌ റിസര്‍വ് ചെയ്യുമെന്ന മുഖ്യമന്ത്രിയുടെ തീരുമാനം വളരെ സ്വഗതാര്ഹമാണ്.

അന്താരാഷ്ട്ര സര്‍വീസീനായി അനുമതി ലഭിക്കാന്‍ അഞ്ച് വര്‍ഷം ആഭ്യന്തര വിമാന സര്‍വ്വീസ് നടത്തിയിട്ടുള്ള പരിചയവും 20 വിമാനങ്ങളും സ്വന്തമായി വേണമെന്ന കേന്ദ്ര നയത്തില്‍ മാറ്റമുണ്ടാക്കിയാലേ ഇതിന്റെ പ്രയോജനം പ്രവാസികള്‍ക്ക് എത്രയും വേഗം ലഭിക്കുകയുള്ളൂ.

എന്നാല്‍ ഇതിനെ മറികടക്കാന്‍ കേരളത്തില്‍ നിന്നുള്ള എല്ലാ ജനപ്രതിധികളും മന്ത്രിമാരും കക്ഷി ഭേദമന്യേ വ്യോമയാന നിയമത്തില്‍ ഇളവു വരുത്തുന്നതില്‍ സമ്മര്‍ദം ചൊല്ത്തിയാല്‍ മാത്രമേ ഏത് വിലക്കുകളും നീക്കാന്‍ കഴിയുകയുള്ളൂ. എങ്കില്‍ മാത്രമേ മുപ്പതു ലക്ഷത്തോളം വരുന്ന ഗള്‍ഫ്‌ മലയാളികള്‍ക്ക് അതിന്റെ ഗുണം ലഭിക്കുകയുള്ളൂ. മാത്രവുമല്ല രാജ്യത്തിന്റെ സാമ്പത്തിക അടിത്തറ പിടിച്ചു നിര്തുന്നവര്‍ എന്ന് പ്രവാസികളെ കുറിച്ച് വാക്കിനു നൂറു വട്ടം പറയുന്നവര്‍ ഈ വിഷയത്തിലെങ്കിലും അല്മാര്‍ത്ഥമായി പരിശ്രമിക്കുകയും അങ്ങിനെ ഗള്‍ഫ്‌ മണലാരണ്യത്തില്‍ കഴിയുന്ന പ്രവാസി സമൂഹത്തോട് നൂറു ശതമാനം നീതി പുലര്‍ത്തുകയും വേണം. അപ്പോഴാണ് ഗള്‍ഫ്‌ മലയാളിയും എമെര്‍ജു ചെയ്യുന്നത്.

Sunday, September 16, 2012

ജീവിത യാത്ര - നളിനാക്ഷന്‍ ഇരട്ടപ്പുഴ




പവിത്രമാം വരണമാല്യം
എന്‍ കഴുത്തില്‍ ചാര്ത്തിയിട്ട്,
ഒരു വഴി കാട്ടിയായ് അങ്ങ്
എന്‍ ജീവിതത്തില്‍ വന്നിട്ട്,
ഒരു വ്യാഴ വട്ടം കഴിഞ്ഞുവെന്‍ നാഥ...
ജീവിത പ്രാരാബ്ധങ്ങളുടെ ഭാണ്ടവും പേറി
ചുട്ടു പൊള്ളുന്ന മരുഭൂവില്‍
എരിയുന്ന മനസ്സുമായി
സ്വപ്ന സൌധങ്ങള്‍
കെട്ടിപടുക്കുവാന്‍ യാത്രയായിട്ട്
ഒരു വ്യാഴ വട്ടം കഴിഞ്ഞുവെന്‍ നാഥ...


എങ്കിലും നാം
സമ്പത്ത് നേടി, സന്താനങ്ങളെ നേടി,
സ്നേഹ ബന്ധങ്ങള്‍ക്ക് ദൃഡത നേടി
ജീവിതം മാത്രം ബാക്കിയായി.
ഇനിയും കാല ചക്രം തിരിയും
നിലാവും രാത്രിയും വന്നിടും
പൂക്കളും കായ്കളും കായിചിടും
ജീവിതത്തിന്‍ തേന്‍ നുകരുവാന്‍
ഈ ശലഭമിനി
എത്ര നാള്‍ കാത്തിരിക്കും?

Friday, September 7, 2012

പ്രതീക്ഷയോടെ കാണുന്ന എമെര്ജിംഗ് കേരള-നളിനാക്ഷന്‍ ഇരട്ടപ്പുഴ


പ്രതീക്ഷയോടെ കാണുന്ന എമെര്ജിംഗ് കേരള-
നളിനാക്ഷന്‍ ഇരട്ടപ്പുഴ




കേരളം വളരെയധികം പ്രതീക്ഷയോടെ കാണുന്ന എമെര്ജിംഗ് കേരള എന്ന നിക്ഷേപക സംഗമ പരിപാടിയെ അടിസ്ഥാന രഹിതമായ വിവാദങ്ങളു ണ്ടാക്കി പിന്നോട്ടടിപ്പിക്കുന്ന സമീപനം വികസനത്തിന് വേണ്ടി കാത്തിരിക്കുന്ന ജനതയോടുള്ള വെല്ലു വിളിയാണ്. കേരളത്തെ മുന്നോട്ടു നയിക്കാനുള്ള ആശയങ്ങളും പദ്ധതികളുമാണ് ഇവിടെ മുന്നോട്ടു വെക്കുന്നത്. മാത്രവുമല്ല കേരളത്തിലെ നിക്ഷേപ സാധ്യതകളും അവസരങ്ങളും സംസ്ഥാനത്തിന് പുറത്തുള്ളവരെ ബോധ്യപ്പെടുത്തുകയുമാണ് എമെര്ജിംഗ് കേരള കൊണ്ട് ലക്ഷ്യമിടുന്നത്.

ഉമ്മന്ചാണ്ടി സര്ക്കാരിന്റെ വികസന പദ്ധതികളെ വിവാദത്തില്പ്പെടുത്തി നിശ്ചലമാക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോള് ആരംഭിച്ചിരിക്കുന്നത്. പരിസ്ഥിതി സംരക്ഷണത്തിന്റെ അവകാശികള് തങ്ങള് മാത്രണെന്ന മട്ടിലുള്ള ഒരു പിന്തിരിപ്പന് സമീപനമാണ് ഇവര് പുലര്ത്തുന്നത്. വികസനം എന്നവാക്കിനു പരിസ്ഥിതി നാശം എന്ന അര്ത്ഥം കല്പ്പിച്ച് നാടിന്റെ വികസനത്തെ പിറകോട്ടടിപ്പിക്കുന്ന സമീപനത്തെ ചെറുത്തു തോല്പിക്കണം.

നാടിനും ജനങ്ങള്ക്കും ഇണങ്ങുന്ന വിധത്തില് വികസിത കേരളം കെട്ടിപ്പടുക്കാനുള്ള ചുമതലാബോധത്തോടെയുള്ള മുന്നേറ്റമാണ് ഉമ്മന്ചാണ്ടി സര്ക്കാരിന്റെ ലക്ഷ്യം. റോഡുകളും, തുറമുഖവും, തീവണ്ടിപ്പാതകളും, ടൂറിസം വികസനവും, ഐടി - സയന്സ് മേഖലകള് നല്കുന്ന സാധ്യതകളുടെ വിപുലീകരണവും, പെട്രോളിയം അനുബന്ധ വ്യവസായ മുന്നേറ്റവും, ആരോഗ്യ-വിദ്യാഭ്യാസ മേഖലകളുടെ സമഗ്രവികസനവുമെല്ലാം എമെര്ജിംഗ് കേരളയുടെ ലക്ഷ്യങ്ങളാണ്.

ജനങ്ങളുടെ പ്രതീക്ഷയ്ക്കും താല്പര്യങ്ങള്ക്കും മങ്ങലേല്ക്കാതെ തികച്ചും സുതാര്യമായ രീതിയില് നടപ്പിലാക്കുന്ന ഏത് പദ്ധതിയായാലും അതിനെ സ്വാഗതം ചെയ്യുകയാണ് വേണ്ടത് അല്ലാതെ വരട്ടു വാദങ്ങളുമായി ഇറങ്ങി തിരിച്ചിരിക്കുന്ന വികസന വിരോധികളെ തിരിച്ചറിയണമെന്ന് ഈ അവസരത്തില് ആവശ്യപെടുകയാണ്.