Sunday, June 15, 2014

ഞാൻ വെറും നിസ്സഹായാൻ - നളിനാക്ഷൻ ഇരട്ടപ്പുഴ



ഭൂമിയെ പ്രണമിക്കാൻ സൂര്യൻ ഉദയം ചെയ്യുമ്പോഴും 
ഹൃദയത്തിൽ നൊമ്പരത്തിൻ കൂരിരുൾ പടരുന്നു.
പുലരിയുടെ വെളിച്ചമെത്തുന്നത് 
ഒരു വിളിപാടിൻറെ ഓർമ്മപ്പെടുത്തലായി,
ഒരു കദനത്തിൻ തീരാ വേദനയോടെ.
അന്നപാനത്തിനായി നാടുകടത്തപ്പെട്ട മാലാഖമാർ 
മാനം നഷ്ടപെട്ട കണ്ണീരിൻറെ പുഴ ഒഴുക്കുന്നു.
മജ്ജയും മാംസവും മുറ്റിയ കാട്ടാളർ 
രാത്രിയുടെ കരിനിഴൽ പരത്തുന്നു. 
കാട്ടാള ഹൃദയം പേറുന്ന മർത്ത്യർക്ക് 
എല്ലാം മായായെങ്കിൽ ഞാൻ വെറും നിസ്സഹായാൻ.
എല്ലാം ഇരുട്ട് എന്ന് സമർത്ഥപെടുന്ന 
ഈ കാലത്തിൻ ഞാൻ വെറും നിസ്സഹായാൻ.




.